Tuesday, August 9, 2016

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം.

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം. 


കോട്ടയം ജില്ലയിലെ പാല ചേർപ്പുംങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സംബാസ്റ്റ്യൻ 7-7-2016-ൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്തപ്രവർത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും  ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്ക സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകീകവും മാനസ്സീകവുമായി പീഡിപ്പിക്കന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടറന്മാർക്കെതിരെനടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവതി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. 

ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് ഈ കന്യാസ്ത്രീയെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു.എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയോന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൗഗീകപിഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായിതുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്. 

ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത ഈ സിസ്റ്ററെ

അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഠിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച് ഈ സിസ്റ്ററുടെമേൽ കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നോടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ

 ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്ന തന്ത്രം. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിക്ഷേധിച്ചിരിക്കുകയാണിപ്പോൾ.മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതോരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനോരുങ്ങുകയാണികന്യാസ്ത്രീ. 

 കേരളത്തിൽ 450-തിലധികം അനാഥമന്തിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങന്ന 56 അനാഥമന്തിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽക്ുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റുജില്ലകളിലുമേന്നാണൊ ഇതിനർത്ഥം അതോ പണത്തിനുവേണ്ടി സാധരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയതോയെന്ന് അന്വേഷിക്കണം. 

ഏകികൃത സിവിൽ കോഡില്ലത്തതിനാലും ദേവസം ബോർഡോ വഖത്ത്‌ബോർ്‌ഡോ, ഗുരുദ്വാരബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ല. സഭയുടെ സ്വത്തുക്കൾ സംമ്പന്തിച്ച കണക്കുകൾ കേന്ദ്ര സ്ംസ്ഥാന സർക്കാരുകൾക്കറിയുകയുമില്ല. അതുമുലും കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാവന്നത് സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്. 

അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമോന്നും അവർക്ക്       കൊടുക്കുന്നില്ലന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളുപ്പെടുത്തി.മഠത്തിലെ ചില അരുതാത്ത പ്രവർത്തികളെയും ്അവർ എതിർത്തിരുന്നതായി പറഞ്ഞു. 


 ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ല്ം സമുദായത്തിനു കീഴിലുണ്ട്ായിരുന്ന അനാഥാലയങ്ങളേയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരേയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭക്ക് കീഴിലെ സ്ഥാപനങ്ങളെക്കുറിച്ചോന്നും കേട്ടില്ല. ഇതോരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ. കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവർത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.


 മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണം. 



No comments:

Post a Comment