Saturday, December 23, 2017

Land -church panel ekm-times of india


Land deal row: Church panel submits interim report

Idukki: Despite continued tiff among church authorities, the inquiry commission, appointed by the official council of Ernakulam-Angamaly archdiocese, has submitted its interim report. The commission was appointed to probe the controversial land deals under the Ernakulam-Angamaly archdiocese. On Thursday, a meeting of the priests held at Ernakulam St Marys Basilica discussed the interterm report. Over 90% of the priests under the archdiocese attended the meeting.
“The interim report has recommended strict action against officials who failed to follow the directives of the church before selling the property. The priests’ group has already decided to submit a complaint to Pope Francis,” said a senior priest of the archdiocese.
“The priests’ meeting on Thursday discussed the controversial land deal and some priests wanted to submit a compliant to higher authorities on the issue. But, bishops directed them to wait till the inquiry commission’s final report,” said official spokesperson of Syro-Malabar church Fr Jimmy Poochakkat.
The archdiocese had appointed a committee to sell five plots owned by the church, located in and around Ernakulam town, to repay debts. They include 60 cents near Bharat Mata College, 69 cents near Naipunya School, one acre at Kollamkudimukal, 20 cents at Nilampathinjamukal and 54 cents at Maradu. The church expected to gain Rs 27 crore after sales. It is learnt that the buyer failed to pay the full amount before signing the final document and the church received only Rs 9 crore. The priests alleged that the deal was not right.
“The Ernakulam-Angamaly archdiocese’s debt was Rs 84.75 crore. The church decided to sell land and repay the debt. But, the church didn’t get adequate money through land sale,” said a senior priest of the Ernakulam-Angamaly archdiocese. “The land deal created a tiff in the church and priests were seeking an explanation from Cardinal Mar George Alencherry,” said a source. The six-member commission, appointed by the cardinal, will submit its report on January 31.

Saturday, November 25, 2017

robotic



Tuesday, 28 March 2017

HOW TO MAKE ROBOTIC ARM USING ARDUINO | Manipulator Part 1- Solidworks Design







Industrial arm or manipulator used for picking and dropping objects which reduce the men work in industry.
In this video, I described basic assembly or manipulator and basic motion study of robot.

3D model part:
(1)- base model with automatic vehicle
(2)- links
(3)- Gripper
(4)- Servo motors


Arduino code


#include<Servo.h>
Servo s1,s2,s3,s4,s5;
int p1=0;
int p2=1;
int p3=2;
int p4=3;
int p5=4;
int v1,v2,v3,v4,v5;
void setup() {
  s1 .attach(5);
  s2.attach(6);
  s3.attach(9);
  s4.attach(10);
  s5.attach(11);
  // put your setup code here, to run once:

}

void loop()
{
{
v1=analogRead(p1);
v1=map(v1,0,1023,0,255);
s1.write(v1);
delay(15);
}
{
v2=analogRead(p2);
v2=map(v2,0,1023,0,255);
s2.write(v2);
delay(15);
}
{
v3=analogRead(p3);
v3=map(v3,0,1023,0,255);
s3.write(v3);
delay(15);
}
{
v4=analogRead(p4);
v4=map(v4,0,1023,0,255);
s4.write(v4);
delay(15);
}
{
v5=analogRead(p5);
v5=map(v5,0,1023,0,255);// put your main code here, to run repeatedly:
s5.write(v5);
delay(15);
}
}

Saturday, 4 March 2017

HOW TO MAKE ROBOTIC SPIDER | ROBOTIC DIY | BEST ARDUINO PROJECT






Hello everyone, Today we learn how to make a robotic spider which is inspired by natural insects.
This is Arduino based project. this tutorial is about how to code Arduino for this type of insects and how to program ultrasonic sensor to detect the objects.

COMPONENT REQUIRED:
(1)- Arduino Pro mini
(2)- 6 Servo motors
(3)- Ultrasonic sensor
(4)- Spokes

ARDUINO CODE:

#include<Servo.h>  //include servo library
Servo s1,s2,s3,s4,s5,s6; // create 6 servo objects
int cu1=100, cu2=120, cu3=110, cu4=90, cu5=60, cu6=70; // set leg angle to parellel around 90 deg
const int trigPin = 13; // assign trig pin to 13
const int echoPin = 12; // assign echo pin to 12

// defines variables
long duration;
int distance;

void setup()
{
  s1.attach(5);  // sevo object attach to pwm pin of pro mini
  s2.attach(3);
  s3.attach(11);
  s4.attach(10);
  s5.attach(9);
  s6.attach(6);

pinMode(trigPin, OUTPUT); // set trig pin as a output
pinMode(echoPin, INPUT);  // set echopin as input pin

//initial pattern angle
 s1.write(cu1-40);
 delay(15);
 s2.write(cu2);
 delay(15);
 s3.write(cu3+50);
 delay(15);
 s4.write(cu4-50);
 delay(15);
 s5.write(cu5);
 delay(15);
 s6.write(cu6+40);
 delay(15);

 delay(3000);
 s1.write(cu1);
 delay(15);
 s2.write(cu2);
 delay(15);
 s3.write(cu3);
 delay(15);
 s4.write(cu4);
 delay(15);
 s5.write(cu5);
 delay(15);
 s6.write(cu6);
 delay(15);

 delay(3000);
}

void loop()
{
digitalWrite(trigPin, LOW);
delayMicroseconds(2);
digitalWrite(trigPin, HIGH); // trig high to get a wave for 10 microsecond
delayMicroseconds(10);
digitalWrite(trigPin, LOW);
duration = pulseIn(echoPin, HIGH); // estimate duration of pulse high
distance= duration*0.034/2;

if(distance< 10 && distance>0 ) // condition for check distance from ultrasonic sensor
{
Servo1(-40);
Servo6(40);
Servo2(-40);
Servo5(40);
Servo3(-40);
Servo4(40);
delay(5000);

s1.write(cu1);
 delay(10);
 s2.write(cu2);
 delay(10);
 s3.write(cu3);
 delay(10);
 s4.write(cu4);
 delay(10);
 s5.write(cu5);
 delay(10);
 s6.write(cu6);
 delay(10);

delay(1500);
}

else
{
Servo1(-40);
Servo6(40);
delay(100);
Servo2(-40);
Servo5(40);
delay(100);
Servo3(-40);
Servo4(40);
delay(100);

s1.attach(5);
s2.attach(3);
s3.attach(11);
s4.attach(10);
s5.attach(9);
s6.attach(6);
s1.write(cu1);
 delay(10);
 s2.write(cu2);
 delay(10);
 s3.write(cu3);
 delay(10);
 s4.write(cu4);
 delay(10);
 s5.write(cu5);
 delay(10);
 s6.write(cu6);
 delay(10);
delay(500);
}

}

// servo functoins

void Servo1(int val)
{
  s1.attach(5);
  s1.write(cu1+val);
  delay(100);
  s1.detach();
}
void Servo2(int val)
{
  s2.attach(3);
  s2.write(cu2+val);
  delay(100);
  s2.detach();
}

void Servo3(int val)
{
  s3.attach(11);
  s3.write(cu3+val);
  delay(100);
  s3.detach();
}

void Servo4(int val)
{
  s4.attach(10);
  s4.write(cu4+val);
  delay(100);
  s4.detach();
}

void Servo5(int val)
{
  s5.attach(9);
  s5.write(cu5+val);
  delay(100);
  s5.detach();
}

void Servo6(int val)
{
  s6.attach(6);
  s6.write(cu6+val);
  delay(100);
  s6.detach();
}

Thursday, 23 February 2017

Ultrasonic Sensor tutorial| ARDUINO





ULTRASONIC SENSOR TUTORIAL



This is Arduino based tutorial for ultrasonic sensor. in this video, I described how to connect ultrasonic sensor with Arduino also interface LCD with this.



Component required for tutorial

(1) Arduino microcontroller

(2) Ultrasonic sensor

(3) LCD



ciruit diagram is given in video.



Arduino Code for tutorial:



Ultrasonic sensor tutorial by IGENTECH



#include<LiquidCrystal.h> // include header file of lcd

LiquidCrystal lcd(12, 11, 5, 4, 3, 2); //assign pins of lcd

const int trigPin = 8; // assign trig pin to 8

const int echoPin = 7; // assign echo pin to 7

// defines variables

long duration;

int distance;





void setup()

{

  lcd.begin(16,2); // begin lcd

  lcd.print("UltrasonicSensor"); // print ultrasonic sensor on lcd

  lcd.setCursor(0,2);            // set cursor to second row of lcd

  lcd.print("   IGENTECH      "); // print igentech to second row

  delay(2000);



pinMode(trigPin, OUTPUT); // set trig pin as a output

pinMode(echoPin, INPUT);  // set echopin as input pin

}



void loop() {

lcd.clear(); // clear lcd screen

// clear trig

digitalWrite(trigPin, LOW);

delayMicroseconds(2);

digitalWrite(trigPin, HIGH); // trig high to get a wave for 10 microsecond

delayMicroseconds(10);

digitalWrite(trigPin, LOW);

duration = pulseIn(echoPin, HIGH); // estimate duration of pulse high

distance= duration*0.034/2;   // calculate distance from duration

// print output in lcd

lcd.print("Distance in cm:");

lcd.setCursor(0,2);

lcd.print(distance);

delay(200);

}


Saturday, 18 February 2017

How to program An Arduino pro mini using Arduino





This is easy way to upload code in an Arduino Pro mini through any Arduino board. We make Arduino board as a programmer and then get flashed code in Arduino. This uses only tx and rx connection to upload the code.



Component required:

(1) Arduino pro mini

(2) any other Arduino board

(3) Jumper wires



pin connections



Arduino pro mini                              other Arduino

            Tx                                                  Tx

            Rx                                                  Rx

            Vcc                                                 5 v

             Gnd                                               Gnd

                                                                 Reset-Gnd


Thursday, 16 February 2017

HOW TO MAKE A MOBI CAM STAND WITH ARDUINO| CAM AND BT INTERFACE



This project is base on Arduino microcontroller. this video explain how to make a mobile camera stand using servos and drafter. we make a 4 leg camera stand which is controlled by Arduino using Bluetooth module and interface mobile cam with web browser using IP CAM software.

COMPONENT REQUIRED FOR PROJECT:
(1)- A drafter
(2)- two servo motors
(3)- Arduino pro mini microcontroller
(4)- Bluetooth HC05 module
(5)- bicycle spokes
(6)- bolt and screws

Software required for this project:

(1)- Arduino IDM
(2)- Proteus for circuit design
(3)- Bluetooth serial controller for android devices
(4)- IP CAM app for android

Arduino coding:

#include<Servo.h>
#include<SoftwareSerial.h>
#include <Wire.h>
Servo myservo1;
Servo myservo2;
SoftwareSerial myserial(10,11);// rx and tx
uint8_t temp = 'x';
int i = 0, l = 0;
unsigned int val1, val2, sin_wave[251], sin_wave1[251];

void setup() {
  Serial.begin(9600);
  myserial.begin(9600); // BT begin here
  while(!myserial)
  {
    ;
  }
Serial.println("welcom igen to camera stand");
myservo1.attach(5);           // servo tilt motion
myservo2.attach(6);           // servo pan motion


 for (int k = 623; k <= 873; k++)
  {
    float angle = TWO_PI * k / 1500;        //here 1500 is the max number of steps
    val2 = (sin(angle)) * (180);
    val1 = (sin(angle)) * (70);
    val2 += 89;
    val1 += 35;
    sin_wave[k - 623] = val1;
    sin_wave1[k - 623] = val2;
  }

  myservo1.write(180 - sin_wave[100]);
  myservo2.write(180 - sin_wave1[100]);
  i=129,l=129;                              //align head in middle
  }

void loop() {
  if(myserial.available()>0)           // checking for connection with BT
  {
    temp=myserial.read();
    Serial.print("you got serial data:   ");
    Serial.println(temp);
   }


if (int(temp)>=97)
{

switch(temp)
{
  case 's':                     // tilt down motion
   for (; (i <= 250 && (temp != 'q' || temp == 'w' )); i++)
            {
              myservo1.write(180 - sin_wave[i]);
              delay(10);
            }
            break;

   case 'w':                  // tilt up motion
            for (; (i >= 0 && (temp != 'q' || temp == 's')); i--)
            {
              myservo1.write(180 - sin_wave[i]);
              delay(10);
            }
            break;

    case 'a':                   // pan left motion
            for (; (l <= 250 && (temp != 'q' || temp == 'a')); l++)
            {
              myservo2.write(180 - sin_wave1[l]);
              delay(10);
            }
         
            break;
      case 'd':                   // pan right motion
            for (; (l >= 0 && (temp != 'q' || temp == 'd')); l--)
            {
              myservo2.write(180 - sin_wave1[l]);
              delay(10);
            }
            break;

      case 'v':                // moving pan to middle portion
             for (; (l <= 100 && (temp != 'q' )); l++)
                {
                  myservo1.write(180 - sin_wave1[l]);
                  delay(10);
                }

              for (; (l >= 100 && (temp != 'q' )); l--)
                {
                  myservo2.write(180 - sin_wave1[l]);
                  delay(10);
                }
            break;
}
}

else
{
  myservo1.write(int(temp));          // taking value from bt app
  delay(10);
}
}


page contents

Tuesday, 14 February 2017

��LED MATRIX (3X3) | ARDUINO PROJECT | DIY





This project is based on Arduino microcontroller with interfacing the led 3x3 matrix.

The component required for this project are follows:
(1) Arduino microcontroller (UNO)
(2) color led Red, Green, yellow
(3) jumper wires for connections
(4) resistors (1 k ohm)
(5) soldering iron for solder.
(6) Dot matrix pcb


Circuit diagram:

for circuit diagram please see given video.


working principle:

First we make a led matrix 3x3 cube using 9 Red, 9 Green , and 9 Yellow led. we arrange this by tow method first one by common anode and second one in by common Cathode. In this video i used common anode algorithm for controlling every led. we connect all the anode terminal in row of led patter or we can say in one layer and extract one terminal for Arduino. Other terminal of led connected in column way. this will give 9 connection in ground and 3 connection for every layer. these 12 wire are connected with Arduino. after that below given code was upload in Arduino.


Arduino Code:

int i=0;
void setup() {
  for (i=2; i<=13; i++)
  {
    pinMode(i, OUTPUT);// Assign pin 2 to 13 as output
  }

  }

void loop()
{
//this loop for assiging 8 pin of column to low and 3 layers to high
 for (i=1; i<=8; i++)
 {
  digitalWrite(11, HIGH);
  digitalWrite(12, HIGH);
  digitalWrite(13, HIGH);
  digitalWrite(i, HIGH);
  delay(500);
  digitalWrite(i,LOW);
  delay(500);
 }

 for (i=1; i<=8; i++)
 {
  digitalWrite(11, HIGH);
  digitalWrite(12, HIGH);
  digitalWrite(13, HIGH);
  digitalWrite(i, HIGH);
  delay(500);
  }

for (i=8; i>=1; i--)
 {
  digitalWrite(11, HIGH);
  digitalWrite(12, HIGH);
  digitalWrite(13, HIGH);
  digitalWrite(i, LOW);
  delay(500);
  }

for(i=1; i>=3; i++)
  {
    digitalWrite(i, LOW);
    delay(1000);
  }

}


ARDUINO PROJECT: ��LED MATRIX (3X3) | ARDUINO PROJECT | DIY

ARDUINO PROJECT: ��LED MATRIX (3X3) | ARDUINO PROJECT | DIY: This project is based on Arduino microcontroller with interfacing the led 3x3 matrix. The component required for this project are fo...

Tuesday, August 29, 2017

ഞള്ളാനി കുടുംബത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കുന്നു.

 ലക്ഷക്കണക്കിന് കാർഷകർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഉപജീവനമാർഗ്ഗമായിമാറുകയും അതുവഴി രാജ്യത്തിന് പ്രതിവർഷം ശരാശരി 2000 കോടിക്കുമേൽ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഞള്ളാനി ഏലവും പുത്തൻ കൃഷിരീതികളും നാടിനു സംഭാവന ചെയ്തതിന് ദേശീയ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച ഞള്ളാനി കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതിനും അപകടപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചന ചില നിക്ഷിപ്തതാത്പര്യക്കാരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഞള്ളാനി കുടുംബം പറഞ്ഞിരുന്നു. 

തങ്ങളുടെ പ്രിയ പിതാവിന്റെ മരണത്തിൽ ദുരൂഹുത ഉണ്ടെന്നാരോപിച്ച് ദൂരെ ദേശങ്ങളിൽ ഉള്ള മേൽപറഞ്ഞ താത്പര്യക്കാർ ഒരുമിച്ച് ചേർന്ന് പാറക്കടവ് ആക്ഷൻ കൗൺസിൽ എന്ന പേരിൽ ഞങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുവാൻ പോലീസിൽ വ്യാജ പരാതി സമർപ്പിക്കുകയായിരുന്നുവെന്ന ് ഞള്ളാനിക്കാർ പറഞ്ഞു. ആനകുത്തി, കുന്തളംപാറ കൊച്ചുതോവാള കട്ടപ്പന വെള്ളയാംകുടി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ പാറക്കടവുകാരാണെന്ന വ്യാജേനയാണ് പരാതി നൽകിയിരുന്നത്.കട്ടപ്പന സെന്റ് ജോർജ്ജ് പള്ളി കുടുംബ കൂട്ടയ്മകളിലെ അംഗങ്ങൾമാത്രമാണ് പരാതിക്കാർ.  പരാതിക്കാരായ റോയി വെള്ളാപ്പള്ളി, സാബു പ്ലാത്തോട്ടാനിക്കൽ ഡേവീസ് തലയൻ ,ജോസഫ് പതിനഞ്ചുപറമ്പ് ,തോമസ് ഇലന്തൂർ, സെബാസ്റ്റ്യൻ നമ്പുരയ്ക്കൽ ,ജോസ് മണക്കാട്ടുവിള, ജേക്കബ് ചെറുകുന്നേൽ, മോളിജോർജ്ജ് മംമ്പലം, സിബിച്ചൻ (ജോസഫ്) മങ്ങാട്ടുപൊയ്കയിൽ എന്നിവരോട് ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് കോടതിയിൽ ഹാജരാകുവാൻ ഉത്തരവു നൽകിയിരിക്കുകയാണ്. 
 2011-ൽ   സെബാസ്റ്റ്യൻ ജോസഫും പിറ്റേവർഷം ഭാര്യ ബ്രിജീത്തയും മരണമടയുകയും ഒരേ കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.നാടിന്റേയും രാജ്യത്തിന്റെയും നന്മക്കുവേണ്ടി ജീവിതകാലം മുഴവൻ ചിലവഴിച്ചവരുടെ  കല്ലറ കുത്തിപ്പൊളിച്ച് അസ്ഥിപഞ്ചരങ്ങൾ ചാക്കിൽ വാരിക്കുട്ടുന്നഘട്ടം വരെയെത്തിയിരുന്നു പരാതിക്കാരുടെ ക്രൂരത. മൃതദേഹങ്ങളേപ്പോലും അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത് പ്രതികാരം തീർക്കുന്നതാണോ ക്രിസ്തീയത എന്ന് ചിന്തിക്കണം.സാധാരണ ജനം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു.   
ആറുവർഷം കഴിഞ്ഞിട്ടും  ഞള്ളാനി കുടുംബാഗംങ്ങൾക്കോ ബന്ധുമിത്രാദികൾക്കോ പോലും ഉണ്ടാകാത്ത സംശയവും ആകുലതയും വേദനയും പ്രത്യേക താത്പര്യവും കട്ടപ്പന സെൻ്‌റ ജോർജ്ജ് പള്ളിയിലെ കുടുബക്കൂട്ടായ്മ നേതാക്കൾക്കുമാത്രം പെട്ടന്നുണ്ടായത് എങ്ങനെയാണെന്നത് വ്യക്തമാണ്. 
കട്ടപ്പന പരീഷ്ഹാൾ നിർമ്മാണത്തിന് റെജിയോട് ഒരു ലക്ഷം രൂപ നിർബന്ധിത പിരിവ് ആവശ്യപ്പെട്ടതിനെ എതിർത്തതിന്റെ പേരിൽ പതിമൂന്നു വയസ്സുള്ള ഇളയമകളെ വേദപാഠ ക്ലാസ്സ്  അസംബ്ലിയിൽനിന്നും അപമാനിച്ച്ും കരയിച്ചും  ഇറക്കിവിട്ടതു സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് പള്ളി അസിസ്റ്റന്റ് വികാരിയായ മാത്യു ശൗര്യാംകുഴിക്കും സി. ഫ്രാൻസിറ്റക്കുമെതിരെ റെജി കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്കു (N0.89567/2013. ) ശേഷമാണ് ഞള്ളാനിക്കുടുംബത്തെ അപമാനിക്കുവാൻ  ഇങ്ങനെയൊരു പരാതി കെട്ടിച്ചമച്ചതെന്ന് പരാതിയുടെ തിയതി പരിശോധിച്ചാൽ മനസ്സിലാകും. കട്ടപ്പന പാറക്കടവ് പ്രദേശത്ത് വേറേയും നിരവധി ക്രിസ്ത്യൻ പള്ളികളും യാക്കോബായ, പെന്തക്കൊസ്തു പള്ളികളും ഉണ്ടായിട്ടും അവിടെനിന്നോ ഹൈന്ദവ,മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഇടമായിരിന്നിട്ടും ഇവരിൽനിന്നും ആരും പരാതിക്കാരില്ലാതെ പോയതും മേൽപറഞ്ഞവരുടെ ഗൂഡാലോചന വ്യക്തമാക്കുന്നു. 
ഇൻഫാം ദേശീയ ചെയർമാനും എസ്സ്. ഡി. എ . എന്ന സന്നദ്ധ സംഘടനയുടെ ചെയർമാനുമായിരുന്ന ഫാദർ വടക്കേമുറി റെജിയുടെ മൂന്നരലക്ഷംരുപയുൾപ്പടെ നിരവധി ആളുകളിൽ നിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെ ധരിപ്പിക്കുകയും  പരാതി നൽകുകയും ചെയ്തപ്പോൾ വടക്കേമുറിയച്ചന്റെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ചേറ്റുകുഴിയിൽ സംഘടിച്ച് പരാതിക്കാർക്ക് പിൻതുണയും മറ്റു സഹായങ്ങളും ചെയ്തു നൽകുകയായിരിന്നു.ജോസ് പതിക്കലിന്റെ നേതൃത്വത്തിലുളള സംഘം റെജിയെ വധിക്കുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് മുൻപ്  വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വടക്കേമുറിയച്ചന്റെ മരണത്തിൽ ദൂരൂഹത ഉണ്ടെന്ന് ജനസംസാരം ഉണ്ടായിരുന്നിട്ടും  ഈ സ്‌നേഹിതരെന്തു കൊണ്ടാണ് ഒരു അന്വേഷണം  പോലും ആവശ്യപ്പെടാതിരുന്നത്.
ക്രിസ്തീയ സഭകളുടെ ഏകീകരണത്തിനും സഭയിൽ നഷ്ട്‌പ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയത തിരികെ കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുകയും, സഭയിലെ ആഡംബരവും ധൂർത്തും കോടികളുടെ പള്ളി- പാരിഷ് ഹാൾ നിർമ്മാണങ്ങളും, സഭയിലെ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന പീഡനക്കേസ്സുകളും കൊലപതകങ്ങളും സഭയുടെ കഴിഞ്ഞ നല്ലകാലത്തിന്റെ യശസ്സ് നശിപ്പിക്കുമെന്നും അഭിപ്രായവും  നിലപാടുമുള്ള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ .എം. ന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും രക്ത ശുദ്ധിവാദത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ക്‌നാനായ ക്രിസ്ത്യാനികളുടെ  ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോരാടുന്ന സഘടനയായ കെസിഎെന്നസ്സുമായിചേർന്നുള്ള ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായി പ്രവർത്തിച്ചതും, കത്തോലിക്കാ സഭയിൽ നിന്നും വ്യത്യസ്ഥ കാരണങ്ങളാൽ പുറത്തുവന്നിട്ടുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും  സഭയിലും സമൂഹത്തിലും സാധാരണക്കാരെപ്പൊലെ ആവശ്യമായ അംഗീകാരവും  നല്ല ജീവിത സഹചര്യവും ലഭിക്കുന്നതും ലക്ഷ്യം വച്ച് രൂപീകരിച്ച കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസൊസിയേഷന്റെ ദേശീയ ചെയർമാനായും പ്രവർത്തിക്കുന്ന റെജിയുടെ സൽകീർത്തിക്കു കളങ്കമുണ്ടാക്കുന്നതിനും കുടുംബത്തെ തകർക്കുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് പൊതു സമൂഹവും കോടതിയും മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അതിയായ സന്തേഷമുണ്ട്. 

ആദ്യസമയങ്ങളിൽ പരാതിക്കാരോട് താത്പര്യം കാണിച്ച പൊതു സമൂഹം ഇപ്പോൾ ഞള്ളാനി കുടുംബത്തിന് പൂർണ്ണ പിൻതുണ നൽകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയണം .അൽപ്പം താമസിച്ചാലും ദുഷ്പ്രവർത്തികൾ  സമൂഹം തിരിച്ചറിയുമെന്നതിന്റെ തെളിവാണിത്. കത്തോലിക്കാ സഭയിൽ ആരോഗ്യകരമായ വളർച്ചക്കാവശ്യമായ നല്ല നിലവാരമുള്ള പ്രവർത്തനങ്ങളാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും അതു തെളിയിക്കാൻ താൻ തയ്യാറാണെന്നും എതിർകക്ഷികളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്നും സഭാനേതൃത്വം മാറിചിന്തിക്കണമെന്നും റെജി പറഞ്ഞു.
 ഗൂഡാലോചനക്കാർ സാമ്പത്തികമായും രാഷ്ടീയമായും സാമൂഹികമായും വൻ ബന്ധങ്ങളുള്ളവരായതിനാൽ പോലീസിനെയും പത്രങ്ങളെയും ഇവരുടെ വരുതിയിൽ കൊണ്ടുവന്ന് വൻ പ്രചാരണം അഴിച്ചുവിടുന്നതിന് കഴിഞ്ഞിരുന്നു. 

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സി. ആർ.എൽ. നംമ്പർ 5726/2017 നംമ്പരായി   എടുത്തിട്ടുള്ള കേസ്സിന്മേലാണ് മേൽ പറഞ്ഞിട്ടുള്ള കുടുംബക്കൂട്ടായ്മക്കാർ കോടതിയിൽ നേരിട്ട് ഹാജരാകാൻ് ഉത്തരവിട്ടിരിക്കുന്നത്.
                        
   




ഞള്ളാനിക്കെതിരായ വ്യാജ പരാതിക്കാർ ഹൈക്കോടി കയറണം.


Tuesday, August 15, 2017

ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിസംഘർഷം രൂക്ഷമാകുന്നു-പോലീസ് കേസ്സെടുത്തു. സമാധാനം പുനസ്ഥാപിക്കുവാൻ അഭിവന്ദ്യ ആലംഞ്ചേരി പിതാവ് വിഷയത്തിൽ ഇടപെടണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതിക്കിവേണ്ടി പോരാടിയവർക്ക് പൊതുജനങ്ങളുടെ പിൻതുണയുണ്ട.്  ശരിയായ കണക്കുകൾ അറിയണമെന്ന വാശിയിലാണ് വിശ്വാസികൾ. സാമ്പത്തിക ക്രമക്കേടുകൾക്ക് പിൻതുണ നൽകിയ അച്ചൻ പക്ഷക്കാർക്ക് തല്ലുകിട്ടേണ്ടത് ആവശ്യമാണെന്ന നിലപാടിലാണ് വിശ്വാസികൾ. അച്ചന്റെ സ്വാധിനത്തിൽ പത്രവാർത്ത മുക്കിയ പത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിനും വിശ്വാസികൾ അലോചിക്കുന്നു.വിടുകളിൽ എത്തുന്ന പത്രങ്ങൾക്കുള്ള പണം അവരവർ സ്വന്തമായാണ് നൽകുന്നതെന്നും അ
ച്ചനല്ലന്ന് പത്ര ഉടമകൾ ഓക്കേണ്ടതാണെന്നും ചില വിശ്വാസികൾ പറഞ്ഞു. പത്രങ്ങളുടെ ഇത്തരം നിലപാടുകളാണ് സാമൂഹ്യമാധ്യമങ്ങൾക്ക് പ്രസക്തി വർദ്ധിപ്പിക്കുന്നത് അതിൽ പരഭവിച്ചിട്ടു കാര്യമില്ല. പത്രങ്ങൾ വാർത്ത മുക്കിയെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത ഇതിനോടകം ലോകം മുഴുവൻ എത്തിക്കഴിഞ്ഞിരിക്കുന്നു.
 പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്ും രംഗത്തുണ്ട്. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.
പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി.
അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.
 പള്ളികളിലെ സാമ്പത്തിക ക്രമക്കേടുകൾക്കും ആത്മിയ അതിക്രമങ്ങൾക്കും ലൈംഗീകചുഷണങ്ങൾക്കുമെതിരെ വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണം. തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവുന്നു എന്നത് ശുഭകരമാണ്.  ഈ സംഭവത്തിൽ അഭിവന്ദ്യ ആലംഞ്ചേരി പിതാവ്  ഇടപെടണമെന്ന്  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
   


Sunday, August 13, 2017

വൻ സാമ്പത്തിക തിരിമറി -തിരുനെല്ലൂർ പള്ളിയിൽ കൂട്ടത്തല്ല്. പത്തോളം പേർ ആശുപത്രിയിൽ. അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നീതിക്കിവേണ്ടി പോരാടിയ ഇരകൾക്കു പൂർണ്ണ പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് രംഗത്തുണ്ട്. സംഘടനാ ഭാരവാഹികളും പ്രവർത്തകരും ആശുപത്രി സന്ദർശിച്ചു. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം. 

പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി. 

അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.  കാലിത്തൊഴുത്തിൽ ജനിച്ച് ഭൗതിക സ്വത്തുക്കൾ ഉപേക്ഷിച്ച് സ്‌നേഹംകൊണ്ട് മനുഷ്യഹൃദയങ്ങൾ കീഴടക്കിയ യേശുനാഥന്റെ പേരിലാണ് ഈ കൊള്ളകളെല്ലാം നടക്കുന്നത്. ലാളിത്യത്തിന്റെയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിനും മറ്റു മതവിഭാഗങ്ങൾക്കും മുന്നിൽ മാതൃകയായി തീർന്നിരുന്ന പുരോഹിതർ എന്നും ആദരിക്കപ്പെട്ടവർ ആയിരുന്നു. ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് അഭിമാനത്തോടെ തലഉയർത്തിനിന്നു പറയുവാൻ വിശ്വാസികൾക്കും കഴിയുമായിരുന്നു. 

എന്നാലിന്ന് ഭൂരിപക്ഷം പുരോഹിതരും കന്യാസ്ത്രീകളും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് ആടമ്പരത്തിന്റെയും ശാരിരിക സുഖലോലുപതയുടെയും ധൂർത്തിന്റെയും പണസമ്പാതനത്തിന്റെയും പിന്നാലെയുള്ള മ്ലേച്ചമായ ജീവിതരീതിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി വൻ തോതിൽ പീഡനങ്ങളും കൊലപാതകങ്ങൾ വരെയും ഇവർക്കിടയിൽ  വർദ്ധിച്ചുവരികയാണ്.ഫാദർ റോബിനേയും , കൊക്കനെയും ,ഫിഗറസിനേയും പോലുള്ള നിരവധി പേരുണ്ടാവുന്നു. അഭയമാരുടെ എണ്ണവും വൻതോതിൽ  പെരുകുന്നു.   മറ്റു മതസമൂഹങ്ങൾക്കു മുന്നിൽ  ഇത്തരം സംഭവങ്ങൾ ക്രിസ്തീയ സമൂഹത്തിന് അപമാനകരമാണ് .ക്രിസ്ത്യാനികൾ തലയിൽ മുണ്ടിട്ട് തലകുനിച്ചുനടക്കുകയാണിപ്പോൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലപാടുസ്വികരിക്കണം കുറ്റക്കാരെ സംരക്ഷിക്കുന്ന രീതി മാറണം . 

 വിദേശ ക്രിസ്റ്റ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ മൊത്തമായി പള്ളിയും പട്ടക്കാരനേയും വേണ്ടെന്നുവച്ച്,  ക്രിസ്തുവിന്റെ വചനം ഉൾക്കൊണ്ട് അതുമായി പുറത്തേയ്ക്കുവന്ന് കൂറ്റൻ പള്ളികൾ ശൂന്യമാക്കിയതുപോലെ,  താമസമില്ലാതെ ഇവിടെയും ചരിത്രം ആവർത്തിക്കുവാനിടയുള്ളതിനാൽ  ജാഗ്രതയോടെ  അനീതിക്കെതിരെ  വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണമെന്നും തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആഹ്വാനം ചെയ്യുന്നു.  


Sunday, April 23, 2017

ആ കുരിശു പൊളിച്ചാൽ ഞങ്ങൾക്കെന്താ

കുരിശു പൊളിച്ചത് ''ധനവികാരത്തെ'' വൃണപ്പെടുത്തും. എന്റെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും യേശുവിനു കുരിശായി. 
ത്യാഗത്തിന്റേയും വേദനയുടേയും പ്രതീകമായിരുന്നു യേശുവിന്റെ കുരിശ്. ആത്മീയ രക്ഷക്കുള്ള പ്രതീകമായിരുന്നു ഇത്. ഇന്നത് ധനരക്ഷക്കും സാമൂഹിക തേർവാഴ്ച്ചക്കും അധികാര സംരക്ഷണത്തിനും സ്ത്രീ--ബാല ചൂഷണത്തിനും ബലഹീനരായ അന്ധവിശ്വാസികളെ ചൂഷണം ചെയ്യുന്നതിനുമുള്ള പ്രധാന ഉപകരണമാണ്. മൂന്നാറിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ നാട്ടിയ കുരിശും ഇതിനുള്ള രക്ഷാകവചംതന്നെയെന്നതിൽ തർക്കമില്ല. കത്തേലിക്കാ സഭയുടെയും യാക്കോബായ സഭയുടെയും ധനസംരക്ഷകരായിട്ടുള്ള ബഹുമാന്യർ പറയുന്നു ,സർക്കാർ ഭൂമി കൈയ്യേറി കുരിശു സ്ഥാപിച്ചാൽ ഞങ്ങൾ അനുകൂലിക്കില്ലെന്നും അതിനെ എതിർക്കുമെന്നും. ആഹ... അതിനു കാരണവുമുണ്ട്. ഈ സ്പിരിറ്റിൻ ജീസസ്സുകാർ ഞങ്ങളുടെ കൂടേന്ന് സ്പിരിറ്റു കൂടി പോയവരാണ്. മുൻപും ഇപ്പോഴും ഞങ്ങൾ ഭൂമികൈയ്യറാനായി ആദ്യം കരിശുനാട്ടുകയാണ് പതിവ്. അങ്ങനെ ഞങ്ങളുടെ കുരിശുനാട്ടിയ ദശലക്ഷക്കണക്കിനു വിലമതിക്കുന്ന കുരിശുമലകളും റോഡു പുറമ്പോക്കുകളും ചില സർക്കാർ നിരപ്പു സ്ഥലങ്ങളും പതിച്ചുകിട്ടിയും കിട്ടാതെയും ഇപ്പോഴും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത സ്ഥാനമുള്ള യാക്കോബായക്കാരും അവരുടെ കുരിശു നാട്ടി സ്ഥലങ്ങൾ പിടിച്ചടക്കി വച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടല്ലെ സ്പിരിറ്റുകാരും വളരുന്നത്. അവരുടെ കുരിശും നാട്ടാൻ  സമ്മതിച്ചാൽ ഈ കുരിശുമായി അവരും അങ്ങുവളരും. അത് ഞങ്ങളുടെ മേലുള്ള ഒരു കൈയ്യേറ്റമാകില്ലേ. അതുകൊണ്ടാണ് ആ കുരിശു പൊക്കണമെന്ന് ഞങ്ങളുടെ അഭിവന്ദ്യ മേലദ്ധ്യക്ഷൻമാർ പറയുന്നത്. ഇപ്പോൾതന്നെ പെന്തക്കോസ്തുകാരുടെ ശല്യം സഹിക്കാൻ പറ്റാതായിട്ടുണ്ട്. ഇതിനിടയിൽ ചില ആത്മായ സംഘടനകളും കത്തോലിക്കാസഭയുടെ കൊള്ളക്കെതിരെ രംഗത്തുവരുന്നതും കുരിശായിട്ടുണ്ട്. സ്പിരിറ്റുകാർ ചെറുതായതുകൊണ്ട് അവരുടെ കുരിശിന്റെ വിലയും കുറയും . സി.പി. ഐ. മന്ത്രിയും സർക്കാരുമൊക്കെ വലിയ കൈയ്യേറ്റമൊഴിപ്പിക്കലുകാരാണെങ്കിൽ ഞങ്ങൾ കൈയ്യേറി കുരിശുനാട്ടിയ നൂറുകണക്കിനു സ്ഥലങ്ങൾ തൊട്ടു കാണിച്ചുതരാം. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ സഭ കൈയ്യേറി സ്ഥാപിച്ച  ഒറ്റ കുരിശെങ്കിലും പറിച്ചുനോക്ക്. അപ്പോൾ കാണാം കളി. അല്ലെങ്കിൽ രണ്ടാം സ്ഥാനക്കാരുടെ കുരിശു പറിച്ചുനോക്ക് ,അപ്പോഴും കാണാം കളി. കുരിശു പോയിട്ട് ഒരു കലാകാരൻ വരച്ച യേശുവിന്റെ അത്താഴ ഫോട്ടോയ്ക്ക് എവിടെയോ സാമ്യമുണ്ടെന്നു പറഞ്ഞ് മനോരമ പത്രത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞത് അടുത്തകാലത്താണ് .പിന്നീടിന്നുവരെ ഞങ്ങളുടെ സഭയുടെ ദുർനടത്തങ്ങൾ ഒരക്ഷരം പോലും എഴുതാൻ പേന പൊങ്ങിയിട്ടില്ലത്രെ ആ മഹാന്മാർക്ക്. മന്ത്രിസഭയുടെ ആയുസും കുറയുമെന്നു സാരം. 

സഭാ നവീകരണപ്രസ്ഥാനക്കാരും ചിലവിരോധികളും ചിലപ്പോൾ പറയും  ഞങ്ങളുടെ കുരിശുകൾക്ക് യേശുവിന്റെ കുരിശുമായി യാതോരു ബന്ധവും അംശവടിവും ഇല്ലെന്നും. ചിലപ്പോൾ രണ്ടാമതും വരുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന ക്രിസ്തുവുമായി യാതോരു ബന്ധവുമില്ലെന്നുമൊക്കെ. നാട്ടിൽ കാണുന്ന കുരിശ് ഞങ്ങളുടെ പണം കായ്ക്കുന്ന മരമാണെന്നും , കച്ചവടവും ധൂർത്തും തോന്ന്യാസവും കാണിക്കാനുള്ള സംരക്ഷണ കവചമാണെന്നുപോലും അവർ പറയും. ഞങ്ങൾ മാമോന്റെ ആൾക്കാരാണെന്നും ദൈവവിശ്വാസമില്ലാത്തവരാണെന്നു പോലും പറയും. സാധാരണ അടിമ വിശ്വാസികൾ ഇതൊക്കെ മനസ്സിലാക്കുന്നതുവരെ ഞങ്ങൾക്കൊരു ചുക്കും ചുണ്ണാമ്പുമില്ല. അവന്റെയും ഇവന്റെയുമൊക്കെ കുരിശെല്ലാം പറിച്ച് ദൂരെയെറിഞ്ഞേക്ക് ,പക്ഷേ ഞങ്ങൾക്കിഷ്ടമുള്ളിടത്ത് ഞങ്ങൾ നാട്ടുന്ന കുരിശ്ശേൽ കൈവയ്ക്കരുത്. ഞങ്ങൾ കൈയ്യേറുന്ന സ്ഥലത്ത് മറ്റു സമുദായത്തിലുള്ളവർ തർക്കത്തിനുവന്നാൽ അല്പം  ഇടം വേണമെങ്കിൽ (രക്ഷയില്ലെങ്കിൽ )വിട്ടുകൊടുക്കും ഞങ്ങൾ കാരുണ്യമുള്ളവരാ. ഏഷ്യയിലെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള മൂന്നാറിനടുത്തുള്ള എഴുകുംവയലിലേപോലുള്ള കൈയ്യേറ്റം തൊടാനാരെങ്കിലുമുണ്ടോ. അവരുടെ കുരിശുപറിച്ചു ദൂരെക്കളയ്, ഞങ്ങളുടെ കുരിശിനെ തൊട്ടുപോകരുത്. സ്പിരിറ്റന്മാർക്കുവന്ന  കുരിശ്... പറിക്കുന്നതും നാട്ടുന്നതും യേശുവിന്റെ വേദനയുടെയും രക്ഷയുടെയും കുരിശല്ലാത്തതുകൊണ്ട് നവീകരണ പ്രസ്ഥാനക്കാർക്കും കുലുക്കമില്ലത്രെ. ഞങ്ങെടെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും ഇപ്പോൾ യേശുവിനു കുരിശായി.  ഇങ്ങനെ പോയാൽ യേശുവിന്റെ രണ്ടാം വരവ് ഉടൻ ഉണ്ടാവില്ലെന്നാണ് സ്വർഗ്ഗീയ കാലാവസ്ഥാ നിരീഷകരുടെ അഭിപ്രായം. 

                                                             .......

Sunday, April 16, 2017

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ്





സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .

 

പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം കേരളത്തിലും നടപ്പിലായി. 
 പെസഹാദിനത്തിലെ കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കൂടി ഉൾപ്പെടുത്തണമെന്ന പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്നതീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു. ആത്മീയ ശുശ്രൂഷയുടേയും ആചാരത്തിന്റേയും  ഭാഗമായി പുരോഹിതൻ  ഒരു സ്ത്രീയുടെ പാദങ്ങൾ കഴുകിയാൽ അധമവികാരങ്ങളുണ്ടാകുമെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പരക്കുന്നതിനും ഇത് ഇടയായി. പുരോഹിതരേയും സ്ത്രീകളേയും സംശയദൃഷ്ടിയോടെ കാണുകയും പള്ളിമുറികളിൽ സി.സി. ടി. വി. ക്യാമറകൾ പിടിപ്പിക്കുന്നതിനുള്ള തീരുമാനവും,സ്ത്രീകൾ പള്ളിമുറിക്കുള്ളിൽ കയറിക്കൂടെന്ന തീരുമാനവും ഇരുപക്ഷത്തേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എലിയെ തോൽപ്പിച്ച് ആരും ഇല്ലം ചുടരുത്.

കുറെയധികം പുരോഹിതരും  കന്യാസ്ത്രീകളും അവരുടെ ചുറ്റുമുള്ള ചില സ്ത്രീകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ജയിൽവാസം അനുഭവിക്കുന്നവരുമുണ്ടെന്നത് സത്യമാണ് . സാത്താൻ സേവനടത്തുന്ന ചിലരും ഇക്കൂട്ടത്തിലുണ്ടെന്നതും ശരിയാണ്. കർത്താവിന്റെ ഈ തിരുസഭയെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും നമുക്കറിയാം . ഇത്തരം പുരോഹിതരേയും സാത്താന്റെ ശക്തിയായ സമ്പത്തിൽ അത്യാർത്തിവയ്ക്കുന്ന പുരോഹിതരേയും സഹായികളേയും ഇടവകകളിൽ നിന്നും ഒറ്റപ്പെടുത്തുവാനും ആട്ടിപ്പായിക്കുവാനും വിശ്വാസ സമൂഹം തയ്യാറാകണം.   ആത്മിയ ചൈതന്യമുള്ളതും ക്രീസ്തുവിനു സാക്ഷ്യം വഹിക്കുന്നവരുമായ എത്രയോ നല്ല പുരോഹിതരും കന്യാസ്ത്രീകളും നമുക്കുണ്ടെന്നുള്ളകാര്യം മറക്കരുത്. അവരും ഈ അപവാദത്തിന് ഇരകളാണ്. നമ്മുടെ അമ്മമാരും പെങ്ങന്മാരും പെൺമക്കളും ഭാര്യമാരും പുരോഹിതനെ വലയിൽ വീഴിച്ച് പിഴപ്പിക്കുവാൻ നടക്കുന്നവരാണെന്നു പറഞ്ഞാൽ അത് അംഗീകരിച്ച് നൽകുവാനാകില്ല. ആഭിവന്ദ്യ മെത്രാന്മാരുടെ ഈ തീരുമാനം , നാളെകളിൽ കുമ്പസാരിക്കുന്നതിനോ പരിശുദ്ധകുർബാന  സ്വീകരിക്കുന്നതിനോ പുരോഹിതന്റെ അടുത്തെത്തുന്ന  പെൺകുട്ടികളേയും  സ്ത്രീകളേയും  പുരോഹിതൻ അധമവികാരത്തോടെ കാണുവാൻ തുടങ്ങിയാൽ കർത്താവിന്റെ സഭയുടെ പരിശുദ്ധി നഷ്ട്‌പ്പെടും

അടുത്തകാലത്തായി കൊലപാതകം, പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പെട്ട  ഫാദർ റോബിന്റേതുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെയെല്ലാം കാരണങ്ങൾ തേടിയെത്തിയാൽ അവസാനം ചെന്നെത്തുന്നത് അവർ വിവാഹിതരല്ലായെന്ന കാരണമാണ്.പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിന് സഭയിൽ നിയമമുണ്ടെങ്കിലും മെത്രാന്മാർക്ക് പുരോഹിതരിലുള്ള സാമ്പത്തിക അവിശ്വാസമാകാം വിവാഹത്തിന് അനുവാദം നൽകാത്തത്. ഇത് ഉടൻ പരിഹരിക്കണം. 
എല്ലാവരേയും വേദനിപ്പിക്കുന്ന മേൽപറഞ്ഞ  തീരുമാനം പിൻവലിക്കണമെന്ന്  ഓപ്പൺ ചർച്ച്മൂവ്‌മെന്റും മറ്റു ചില സാമൂഹിക സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെട്ടുവെങ്കിലും മാർപ്പാപ്പായുടെ തീരുമാനം നടപ്പായില്ല. ദൈവത്തിന്റെ ഭൂമിയിലെ പകരക്കാരനാണ് മാർപ്പാപ്പയെന്നും ദൈവം ഭൂമിയിലുള്ള മനുഷ്യരോട് മാർപ്പാപ്പയിലൂടെയാണ് നേരിട്ടു സംസാരിക്കുന്നതെന്നും, അതുകൊണ്ട് പരിശുദ്ധ മാർപ്പാപ്പക്ക് തെറ്റാവരമാണുള്ളതെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കർത്താവിന്റെ വാക്കുകളാണ് മാർപ്പാപ്പയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് അനുസരിക്കുവാൻ ഓരോക്രൈസ്തവനും കടമയുണ്ട്. 

  ഇത്തരം പലവിധ കാരണങ്ങളുടെ അടിസ്ഥാനത്തിൽ കത്തോലിക്കാ സഭകളുടെ ഏകീകരണവും നവീകരണവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് അപ്പം മുറിക്കൽ ശൂശ്രൂഷയും  നടന്നു. നിരവധി പ്രത്യേകതകളുള്ള  ഈ സംഭവം സഭാചരിത്രത്തിൽ തന്നെ ഇടംനേടി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രത്തിനുമുന്നിൽ അദ്ദേഹത്തിനു പിൻതുണ പ്രഖ്യാപിച്ച് നടത്തപ്പെട്ട വിശുദ്ധ ആഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീ സമൂഹത്തിന്റെ പരിശ്ചേദമാണ് കണ്ടത്. 60-വയസിനു മുകളിലുള്ളവർ, 25-50നുമിടയിലുള്ള അമ്മമാർ, 15-25നുമിടയിലുള്ള യുവതികൾ ,5-10നും ഇടയിലുള്ള കുട്ടികൾ എന്നീ ഗ്രൂപ്പുകളിലുള്ളവരാണ് പങ്കെടുത്തത്. കൂടാതെ  കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചതും ലോകത്ത് ആദ്യമാണ്.പെസഹാ വ്യാഴാഴ്ച്ച (13-4-2017ൽ)കൊച്ചി ഐ.എം . എ. ഓഡിറ്റോറിയത്തിൽ തിരുക്കർമ്മങ്ങൾ നടന്നു. 
ഈ ചരിത്രനിമിക്ഷത്തിലെ പുണ്യ കർമ്മത്തിന് ഫാദർ ഡോ. എബ്രാഹം കൂത്തോട്ടിൽ, ഫാദർ ഷിബു കാളാമ്പറമ്പിൽ, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ക്ലമന്റ്, ഫാദർ ഫ്രാൻസീസ് എന്നിവർ കാർമികത്വം വഹിച്ചു. മുതിർന്ന പുരോഹിതനായ ഫദർ ഡോ. എബ്രാഹം കൂത്തോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് സമുഹത്തിലെ ആത്മീയ ചൈതന്യമുള്ള പുരോഹിതരുടെയും ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തിന്റെയും അഭിമാനമാണ് സംരക്ഷിക്കപ്പെട്ടത്. 

സംഘടനയുടെ ചെയർമാൻ ശ്രീ. റെജി ഞള്ളാനി, ജനറൽ സെക്രട്ടറി ഫാദർ. കെ. പി. ഷിബു, സെക്രട്ടറി ശ്രീ ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ , ജോസഫ് വെളിവിൽ, കെ. കെ. ജോസ് കണ്ടത്തിൽ , ശ്രീ. എം എൽ. അഗസ്തി. അഡ്വ. ജോസ് അരയകുന്നേൽ ,മാത്യു തറക്കുന്നേൽ, സി. വി സെബാസ്റ്റ്യൻ  ഡോ. ജോർജ്ജ് മലയാറ്റ്. ഓ.ഡി. കുര്യാക്കോസ്, തുടങ്ങിയവർ കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോസഫ് പള്ളത്തിന്റെ കാർമികത്വത്തിൽ 4-മണിക്ക്‌നടന്ന അപ്പം മുറിക്കൽ ശൂശ്രൂഷകളോടെ തിരുകർമ്മങ്ങൾ അവസാനിച്ചു. 

ത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ അസുലഭ നിമിക്ഷങ്ങൾ ഒപ്പിയെടുത്ത് സ്വദേശത്തും വിദേശത്തും റിപ്പോർട്ടു ചെയ്യാനെത്തിയ ആദരണിയരായ ദൃശ്യ,ശ്രാവ്യ, പ്രിന്റ് ,ഓൺലൈൻ രംഗത്തെ മാധ്യമപ്രവർത്തകർ നിമിഷങ്ങൾക്കുള്ളിൽ ശുശ്രൂഷകൾ ലോകം മുഴുവൻ എത്തിച്ച് ഈ തിരുകർമ്മങ്ങളെ ധന്യമാക്കി. ആദരണിയരായ മാധ്യമസുഹൃത്തുക്കൾക്ക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നന്ദിയും കടപ്പാടും ഈസ്റ്ററിന്റെ എല്ലാവിധ മംഗളങ്ങളും ഏറ്റം സ്‌നേഹത്തോടെ അറിയിക്കുന്നു.


    ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെആഭിമുഖ്യത്തിൽനടന്ന തിരുകർമ്മങ്ങളുടെ വിജയത്തിനായി ധാരാളം പേരുടെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.


                                        നന്ദി.


റെജി ഞള്ളാനി , ചെയർമാൻ ,9447105070






ഫാദർ ഷിബു കാളാംപറമ്പിൽ ,ജനറൽ സെക്രട്ടറി,
ശ്രീ. കെ. ജോർജ്ജ് ജോസഫ്, സെക്രട്ടറി.
ശ്രീ, കെ. കെ. ജോസ് കണ്ടത്തിൽ. ജോ. സെക്രട്ടറി. ..
     

Saturday, April 8, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ മുഴുവൻ ആളുകളും പങ്കാളികളാകൂ....... ഈ പുണ്യകർമ്മത്തിൽ നമുക്കൊരുമിക്കാം.... നമ്മുടെ അമ്മമാരേയും സഹോദരിമാരേയും അവഗണിക്കാതിരിക്കുക.തുല്യനീതി ഉറപ്പാക്കുക. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് .


 .സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  പെസഹാവ്യാഴാഴ്ച്ച (13-4-2017) 2 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപമുള്ള ഐ. എം. എ ഹാളിൽ വച്ച് നടത്തപ്പെടുന്ന സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷക്ക് ഫാദർ എബ്രാഹം , ഫാദർ ഷിബു, ഫാദർ ക്ലെമന്റ് സംഘടനാനേതാക്കളായ ശ്രീ. റെജി ഞള്ളാനി ,ശ്രീ. ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ്, അഡ്വ. ജോസ് അരയകുന്നേൽ , കെ കെ. ജോസ് കണ്ടത്തിൽ ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും. കാലുകഴുകലിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും, പ്രസ്തുത സ്ഥലത്ത് എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും യേശുവിന്റെ നാമത്തിൽ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്. 9447105070. 9496313963. 

                                                                                സെക്രട്ടറി ,
                                                                  ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.

Thursday, April 6, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്പൺചർച്ച്മൂവ്‌മെന്റ്.-( ദയവായി ഇതോന്നു ഷേയർ ചെയ്യുക.) പെസഹാത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കുടി പരിഗണിക്കണമെന്ന

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ  സങ്കടകരവും  സഭാവിശ്വാസികൾക്ക്  അപമാനകരവുമാണെന്ന്  ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം  പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ  അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്. 


സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ  കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും  സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്.  ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ.   കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ.  പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു.  തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്. 


 കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ,  ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം  .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ് 

.കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .
 രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ

 റെജി ഞള്ളാനി. ചെയർമാൻ .9447105070. ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 , കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.