Wednesday, September 30, 2015

കത്തോലിക്കാ യുവതികൾ അശുദ്ധരാണെന്ന് സഭാനേതൃത്വം സമ്മതിക്കുന്നു.


 

             വിശ്വാസികൾ  വൻ പ്രതിക്ഷേധത്തിൽ.

 കെ സി ആർ . എം-ക്‌നാനായ ഫ്രീഡം  മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ      പ്രതിഷേധറാലിയും ധർണ്ണയും 

               2015 ഒക്ടോബർ  1 -ന് എറണാകുളത്ത്.

 സീറോ മലബാർ സഭയുടെ  കീഴിലുള്ള  കോട്ടയം രൂപതയിലെ ഒരു യുവാവ്  സീറോ മലബാർ സഭയുടെ  തന്നെ കീഴിലുള്ള മറ്റു രൂപതകളിലുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ യുവതിയെ വിവാഹം കഴിച്ചാൽ വരനും വധുവും  കോട്ടയം രുപതയ്ക്കു പുറത്തുപോകേണ്ടിവരുന്നു.ഈ പെൺകുട്ടിയെ വിവാഹം  കഴിക്കുകവഴി യുവാവ്  അശുദ്ധനായി മാറുന്നു. ചില പ്രത്യേക സഹചര്യങ്ങളിൽ  ചില ഇളവുകൾ  കിട്ടിയാൽ  അയാൾക്കുമാത്രം കോട്ടയം രൂപതയുടെ പളളിയിൽ തുടരാം എന്നാൽ ഭാര്യയും മക്കളും മറ്റു രൂപതകളുടെ പള്ളിയിൽ  പോകണം. ഇതിനർത്ഥം  ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ കുദാശ കർമ്മങ്ങൾക്കും കുർബാനക്കും വേണ്ടി പല പള്ളികളിൽ  പോകേണ്ടി വരുന്നു . ഇത്  വളരെയധികം വേദനാജനകമാണ്.

 ഇത്തരത്തിൽ  പതിനായിരക്കണക്കിനാളുംകൾ  മനം  നൊന്ത്  കഴിയുകയാണ്. രക്തശുദ്ധിവാദമെന്ന വിവാദമുയർത്തിയാണ്  കോട്ടയം രുപത ഈ പ്രവൃത്തിയെ നേരിടുന്നത്  .പാപമോചനത്തിനായി യേശു രക്തം ചിന്തി മരിച്ചതുവഴി യേശുവിന്റെ രക്തത്താൽ എല്ലാ മനുക്ഷ്യരും ശുദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്  ക്രിസ്തീയ വിശ്വാസം. അതുകൊണ്ടുതന്നെ രക്തശുദ്ധിവാദം മുന്നോട്ടുവച്ച് പോകുന്നവരും  അതിനെ അംഗീകരിക്കുന്നവരും  ക്രീസ്ത്യാനികൾ  എന്നു വിളിക്കപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കണം.

 രക്ത ശുദ്ധിവാദം നിലനിൽക്കുന്നിടത്തോളം കാലം സഭാനേതൃത്വത്തിന്റെ  സമ്മതത്തോടെ തന്നെ കത്തോലിക്കാ സ്ത്രീകൾ  അപമാനിക്കപ്പെടുകയാണ്. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്. തങ്ങളുടെ മക്കളും സഹോദരിമാരും  അപമാനിതരാകുന്ന കത്തോലിക്കാ സഭയോട്  എന്തു സമീപനം സ്വീകരിക്കണമെന്ന് വിശ്വാസ സമൂഹം ചിന്തിക്കണം.


 കത്തോലിക്കാ സഭയിലെ (സീറോ മലബാർ )വർഗ്ഗ വിവേചനം അവസാനിപ്പിക്കണമെന്നും കോട്ടയം രൂപതയിലെ സഹോദരങ്ങൾക്ക്  നീതി ഉറപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട്  കെ.സി. ആർ . എം. -ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  2015-ഒക്ടോബർ 1-ന്  എറണാകുളത്ത്   പ്രതിഷേധ റാലിയും ധർണ്ണയും നടത്തപ്പെടുന്നു. 

 ഈ  വിഷയത്തിൽ  പരിശൂദ്ധ ഫ്രാൻസീസ് മാർപ്പാപ്പ  അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്  അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി മുഖാന്തിരം വിശ്വാസികൾ നിവേദനം നൽകുന്നതാണ്. കോട്ടയം രൂപതയിലെ മുഴുവൻ അംഗങ്ങളുടെയും പുരോഹിത ശ്രേഷഠരുടെയും പിൻതുണയും സഹകരണവും ഇക്കാര്യത്തിൽ പ്രത്യേകമായി അഭ്യർത്ഥിക്കുകയാണ്.


 ശ്രീ . സെബാസ്റ്റ്യൻ പോൾ  X-Mp ഉദ്ഘാടനം ചെയ്യുന്ന  ധർണ്ണാസമരത്തിന് സംഘടനാ നേതാക്കളായ ശ്രീ റെജി ഞള്ളാനി ,ലൂക്കോസ് മാത്യൂ കെ, ടി  ഒ ജോസഫ്, ജോസഫ് വെളിവിൽ ,അഡ്വ. വർഗീസ് പറബിൽ അഡ്വ. ഇന്ദുലേഖാ ജോസഫ് ,കെ കെ ജോസ് കണ്ടത്തിൽ അഡ്വ.  ജോർജ്ജ് മൂലേച്ചാലിൽ ,        സ്റ്റീഫൻ  ലൂക്കോസ് , തോമസ് കിടങ്ങൂർ  തുടങ്ങിയവർ  നേതൃത്ത്വം നൽകും.

മേനകാ ജംഗ്ഷനിൽ നിന്നും 2. 30ന് ആ്‌രംഭിക്കുന്ന റാലി ബിഷപ്പ്  ഹൗസിനു മുന്നിലൂടെ കൊച്ചി കോർപ്പറേഷൻ വക  ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ  എത്തിച്ചേർന്ന് സമ്മേളനം ആരംഭിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് നല്ലവരായമുഴുവൻആളുകളേയും
ക്ഷണിക്കുന്നു.  ഈ സാമൂഹിക വിഷയം ലോകജന ശ്രദ്ധയിൽ കൊണ്ടുവന്ന്  സഹായിക്കണമെന്ന്  മുഴുവൻ മാധ്യമ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.

 സ്‌നേഹ പൂർവ്വം

റെജി ഞള്ളാനി        ടി.ഒ. ജോസഫ്  ,  ലൂക്കോസ് മാത്യു  ,     സ്റ്റീഫൻ    ലൂക്കോസ്

ചെയർമാൻ           ജന. സെക്രട്ടറി     വൈസ് ചെയർമാൻ              ട്രഷറർ


    9447105070         9447056146        9846478483.   9744839747                   9744839747                                              




  
                     

 

Wednesday, September 23, 2015

സിസ്റ്റർ അമലയുടെ കൊലപാതകവും BJP സർക്കാരിന്റെ കുഴപ്പമാണോ

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ് എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ 
 

 സിസ്റ്റർ അമലയുടെ കൊലപാതകം സംബന്ധിച്ച കേരളാ പോലീസിന്റെ അന്വേക്ഷണം ശരിയായ ദിശയിലല്ലെന്ന്  സാധാരണ ജനം വിശ്വസിക്കുന്നു . ബാഹ്യമായ ഇടപെടലുകൾ  ഒന്നും ഉണ്ടായില്ലെങ്കിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ  പിടിക്കുവാൻ  കേരളാ പോലീസിനു കഴിവുണ്ടെന്നും സാധാരണ ജനം വിശ്വസിക്കുന്നു . ഈപ്പോൾ  പുറത്തുവരുന്ന സൂചനകൾ  നോക്കിയാൽ  ഒരു നിരപരാധിയോ, സഭ നൽകുന്ന ഒരു വ്യക്തിയോ ആയിരിക്കും പ്രതിസ്ഥാനത്തുവരിക. അഭയാക്കേസിൽ നിന്നും യാതൊരു വ്യത്യാസവും ഇതിനും

 ഉണ്ടാകുവാൻ ഇടയില്ല എന്നുവേണം കരുതുവാൻ. ന്യൂനപക്ഷ പീഢനമാണ്  കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്  ലോകം മുഴുവൻ വിളിച്ചുപറഞ്ഞ സഭാ നേതൃത്വം ഇപ്പോൾ  പ്രതികരിക്കുന്നില്ല. തോട്ടടുത്ത നാളുകളിൽ കോട്ടയം ,ഇടുക്കി ,എറണാകുളം ജില്ലകളിലെ നിരവധി മഠങ്ങളിലെ കന്യാസ്്രതീകൾക്ക്  ശരീരത്തിന് പരിക്കുകൾ പറ്റുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നു. ഈ സംഭവങ്ങൾ കാണിക്കുന്നത്  കന്യാസ്്രതീകൾ ഒട്ടും സുരക്ഷിതരല്ലയെന്ന സൂചനയാണ്. മഠങ്ങളിൽ പുരോഹിതരുടെ അതിരുകടന്ന ഇടപെടൽ വർദ്ധിച്ചുവരുന്നതായി നിരവധി കന്യാസ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവർക്കിടയിൽ വൻ തോതിൽ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതായി വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ  സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം. കന്യാസ്ത്രീകളുടെ  സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സഭാനേതൃത്വം അടിയന്തിരനടപടികൾ  സ്വീകരിക്കണം അല്ലാത്തപക്ഷം വിശ്വാസികളേയും കന്യാസ്ത്രീകളുടെ മാതാപിതാക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാൻ  കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  തീരുമാനിച്ചിരിക്കുന്നു.

സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  . സിസ്റ്റർ അമലയുടെ കൊലപാതകവും BJP  സർക്കാരിന്റെ  കുഴപ്പമാണോ ന്യൂനപക്ഷ പീഢനമാണോയെന്ന്  സഭ പ്യക്തമാക്കണം
Chairman,
Reji njallani, 9447105070

Thursday, September 17, 2015

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...









അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന്ന്  കെ. സി. ആർ.എം  ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.