Monday, November 9, 2015

മാണിസാർ രാജിവയ്‌ക്കേണ്ടതില്ല മനുഷ്യാവകാശ സംരക്ഷണവേദികെ.എം.മാണിസാറിനെതിരേയുള്ളത് ഒരു കോടതി പരാമർശം മാത്രമാണ്

 അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. കോടതി  കേസുകളിൽ ഇത്തരം പരാമർശങ്ങൾ സാധാരണമാണ്.ഈ സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം  രജിവയ്‌ക്കേണ്ടതില്ലെന്നാണ് മനുഷ്യാവകാശ സംരക്ഷണവേദിയുടെ അഭിപ്രായം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഷെയർ ചെയ്യുക.


 റെജി ഞള്ളാനി .
 ചെയർമാൻ

Sunday, November 8, 2015

കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു

 

November 6, 2015


    
cross


`        കൊച്ചി: നേതൃത്വത്തോട് കലഹിച്ച് കത്തോലിക്കാ സഭയില്‍ നിന്നും പടിയിറങ്ങിയവര്‍ സംഘടിക്കുന്നു. സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തി (കെസിആര്‍എം)ന്റെ നേതൃത്വത്തില്‍ കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘടന ഔദ്യോഗികമായി നിലവില്‍ വരുമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി ജന്മഭൂമിയോട് പറഞ്ഞു. സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റില്‍ വ്യക്തികള്‍ക്ക് പുറമെ ഇത്തരത്തിലുള്ള സംഘടനകള്‍ക്കും അംഗങ്ങളാകാം. നിലവില്‍ അതാത് സംഘടനകളില്‍ നിലനില്‍ക്കുന്ന വിശ്വാസ ജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനമാകും കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ സന്യാസം ഉപേക്ഷിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്ന സംഘടന കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുറത്ത് പോയവരെ സഭാ നേതൃത്വം ഉള്‍ക്കൊള്ളണമെന്നാണ് കെസിആര്‍എമ്മിന്റെ നിലപാട്. ഇതിന് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും കഴിഞ്ഞമാസം റോമില്‍ നടന്ന ഫാമിലി സിനഡും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സഭ വിട്ടവരോട് അനുഭാവ സമീപനം കൈക്കൊള്ളണമെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്. പുറത്ത് പോയവരില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറുന്നവരുമുണ്ട്.
ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് പെന്തക്കോസ്ത് വിഭാഗത്തിനുണ്ടാകുന്നതെന്നത് ഇതിന് തെളിവായി കെസിആര്‍എം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക, ലൈംഗീക അരാജകത്വവും പൗരോഹിത്യ മേധാവിത്വവുമാണ് കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം. വിവാഹം, ആദ്യകുര്‍ബ്ബാന പോലുള്ള കൂദാശ കര്‍മ്മങ്ങള്‍ക്കും പള്ളി നിര്‍മ്മാണത്തിനും ഭീമമായ സാമ്പത്തിക ഭാരം സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്നു. പണം നല്‍കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം രൂപതയില്‍ മറ്റ് രൂപതകളില്‍പ്പെട്ടവരുമായുള്ള വിവാഹം വിലക്കുന്ന രക്തശുദ്ധി വാദത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധത്തിന്റെ പാതയിലാണ്. എതിരഭിപ്രായം ഉയര്‍ത്തുന്നവരെ പുറത്താക്കുന്നതിന് പകരം വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്നാണ് കെസിആര്‍എമ്മിന്റെ ആവശ്യം.
 
Reji -9447105070

Wednesday, November 4, 2015

ക്രിസ്തുവിലേയ്‌ക്കൊരു വഴി.

                                                       9447105070Reji-Ph.
 

Sunday, November 1, 2015

കത്തോലിക്കാസഭ വിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു. ദയവായി ഇതോന്നു ഷെയർ ചെയ്യണമേ

.
     വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയിട്ടുള്ള ആളുകളുടെ സംഘടന രൂപീകരിക്കുന്നു. കെ സി.ആർ എം ന്റെ(കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം) നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടനയിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അംഗങ്ങളാകാം .നിലവിൽ അതാത് ഗ്രൂപ്പുകളിൽ നിലനിൽക്കുന്ന വിശ്വാസജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറൽ സംവിധാനവും സംഘടനയ്ക്കുണ്ടാകും. സഭവിട്ടു പുറത്തുപോയിട്ടുള്ളവരുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും കത്തോലിക്കാസഭാവിശ്വാസജീവിതത്തോട് ചേർത്തുനിർത്തുവാനും ചേർന്നുനില്ക്കുവാനും ആഗ്രഹിക്കുന്ന അംഗങ്ങൾക്കും ആഗ്രഹിക്കുന്ന പക്ഷം സംഘടനയിൽചേരാം .കഴിഞ്ഞമാസം റോമിൽ നടന്ന ഫാമിലി സിനഡിന്റെ സന്ദേശം ഇത്തരം സംഘടനകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

യേശുവിൽ ഒന്നാകുവാനുള്ള ഈ ക്രൈസ്തവദർശനത്തിൽ സഹകരിക്കുവാനും സഹായിക്കുവാനും സഭാനേതൃത്വത്തിലും പുറത്തുമുള്ള ബഹുമാന്യ പുരോഹിതരുടെയും ഗ്രൂപ്പ് ലീഡർമാരുടെയും പാസ്റ്റർമാരുടെയും മറ്റ് സന്യസ്തരുടെയും പ്രത്യേകിച്ച് അഭിവന്ധ്യപിതാക്കന്മാരുടെയും അകമഴിഞ്ഞ പിന്തുണ കെ സി.ആർ എം ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഊർജ്ജം ഉൾക്കൊണ്ട് പ്രകാശിതമായ കത്തോലിക്കാ സഭയിൽ നവീകരണത്തിന്റെ പാതയിലൂടെ സഭയുടെ ആത്മീയചൈതന്യത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി നടത്തുന്ന കെ സി.ആർ എം ന്റെ പരിശ്രമങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുകയാണ്.


കത്തോലിക്കാ സഭയിലെ സന്യാസം വിട്ടു പുറത്തു വന്ന വൈദീകരുടെയും കന്യാസ്ത്രീകളുടെയും  ഉന്നമനത്തിനായി ദേശീയതലത്തിൽ അവരെ സംഘടിപ്പിച്ച് കെ സി.ആർ എം- പ്രീസ്റ്റ് ആൻഡ് എക്‌സ്പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ എന്ന സംഘടനക്ക് രൂപംനല്കി പ്രവർത്തിച്ചുവരുന്നു. ക്‌നാനായ വിഭാഗത്തിലെ രക്തശുദ്ധിവാദത്തിന്റെ പേരിൽ സഭയിൽനിന്നും  പുറത്താക്കപ്പെട്ട നിഷ്‌ക്കളങ്കരായ പതിനായിരക്കണക്കിന് സഹോദരങ്ങൾക്ക് കെ സി.ആർ എം പിന്തുണ നൽകിവരുന്നു. സഭയിലെ വിശ്വാസികൾക്കുണ്ടാകുന്ന കൗദാശികവും ആത്മീകവും ഭൗതീകവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പിന്തുണയും  കെ സി.ആർ എം നൽകിവരുന്നു.  നല്ലവരായ മുഴുവൻ ആളുകളും ഈ സന്ദേശം പരമാവധി ആളുകളിലെത്തിക്കുവാൻ സഹാകരിക്കണമെന്ന്  കെ സി.ആർ എം അഭ്യർത്ഥിക്കുകയാണ്.

 നന്മയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുഷ്പദളങ്ങൾ സന്ദേശങ്ങളായി കൈമാറാം .യേശുവിനോട്‌ചേർന്ന് ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം  പുതുതായി രൂപീകരിക്കുന്ന സംഘടനയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും താഴെപ്പറയുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


                                         .റെജി ഞള്ളാനി.
                                        കെ. സി. ആർ, എം,
                                 സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറി.  
 ഫോൺ.

.റെജി ഞള്ളാനി. 9447105070. 04868273169 ജോർജ്ജ് മൂലേച്ചാലിൽ,9497088904. കെ.കെ. ജോസ് കണ്ടത്തിൽ. 8547573730.  മാത്യൂ തറക്കുന്നേൽ 9495188610  സി. വി. സെബാസ്റ്റ്യൻ. 9496128188. ജോസ് നെടുംങ്കണ്ടം.9446409371.  സി.സി. ബേബിച്ചൻ. 9446343282.  ഇപ്പൻ സാർ. 9446561252.

                                       

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...: കെ എം റോയ് നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ...